തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാെൻറ തസ്തിക ഡൽഹിയിലെ റെയിൽവേ ബോർഡിലേക്ക് മാറ്റിയ നടപടി പിൻവലിച്ച് തസ്തിക പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും മന്ത്രി ജി.സുധാകരൻ കത്തയച്ചു. ഇന്ത്യൻ റെയിൽവേയിലെ സബോർഡിനേറ്റ് സർവിസിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി രൂപവത്കരിച്ച റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് 1984 മുതലാണ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ഉദ്യോഗാർഥികൾക്ക് കേരളത്തിൽതന്നെ പരീക്ഷ എഴുതുന്നതിന് സൗകര്യം ഒരുക്കുന്നത് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡാണ്. മൂന്ന് ദശാബ്ദങ്ങളായി ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് റെയിൽവേയിലെ വിവിധ തസ്തികകളിൽ ജോലി ലഭിക്കുന്നതിന് റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡിെൻറ പ്രവർത്തനം സഹായകമായിട്ടുണ്ട്. മെംബർ സെക്രട്ടറിയുടെ തസ്തിക മുമ്പുതന്നെ മാറ്റിയിട്ടുള്ളതിനാൽ ഇപ്പോൾ ചെയർമാെൻറ തസ്തിക ഇല്ലാതാക്കിയതിലൂടെ റിക്രൂട്ട്മെൻറ് ബോർഡ് അനാഥമായിരിക്കുകയാണ്. ഈ നടപടി കേരളത്തിൽനിന്ന് റെയിൽവേയിലേക്ക് ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാർഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്. റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡിനെ ക്രമേണ കേരളത്തിൽനിന്ന് ചെെന്നെയിലേക്ക് മാറ്റുന്നതിനാണ് ഈ നടപടികളെന്ന് സംശയിക്കുെന്നന്നും കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.