തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിച്ചതായി പ്രാഥമിക കണക്കുകൾ. സ്കൂളുകളിലെ ആറാം പ്രവൃത്തിദിനത്തിൽ ശേഖരിച്ച കണക്കിലാണ് വർധന സൂചിപ്പിക്കുന്നത്. സ്കൂൾ തുറക്കാത്ത കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും കുട്ടികളുടെ വിവരം ശേഖരിച്ച ശേഷം അന്തിമ കണക്ക് പ്രസിദ്ധീകരിച്ചാൽ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് സർക്കാർ നിർദേശം. നിപ ഭീതിയെ തുടർന്ന് സ്കൂൾ തുറക്കുന്ന ഈ ജില്ലകളിൽ 12ന് വിദ്യാലയങ്ങൾ തുറന്നാൽ 20ന് ആയിരിക്കും ആറാം പ്രവൃത്തി ദിവസം. അന്ന് ലഭിക്കുന്ന കണക്ക് കൂടി ചേർത്ത് 20ന് അന്തിമ വിവരം പ്രസിദ്ധീകരിക്കും. കണക്കെടുപ്പ് പൂർത്തിയായ ജില്ലകളിൽ സർക്കാർ സ്കൂളുകളിലാണ് കുട്ടികളുടെ വർധന കൂടുതലുള്ളത്. എയ്ഡഡ് സ്കൂളുകളിലും വർധനയുണ്ട്. ഈ ജില്ലകളിലെല്ലാം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികൾ കൂടിയിട്ടുണ്ട്. അന്തിമകണക്ക് പ്രസിദ്ധീകരിച്ച ശേഷമായിരിക്കും അധ്യാപക/അനധ്യാപക തസ്തിക നിർണയ നടപടികൾ. ഇത്തവണ ഓൺലൈൻ ആയിട്ടാണ് തസ്തിക നിർണയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.