അസുഖബാധിതരായി എത്തുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ ആംബുലൻസ് സേവനം

* പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: നോർക്ക റൂട്ട്സിെൻറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നോർക്ക എമർജൻസി ആംബുലൻസ് സർവിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഹെൽപ് ലൈൻ നമ്പറിെൻറ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ പദ്ധതി സംബന്ധിച്ച ധാരണപത്രം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ജോൺ പണിക്കരും ഒപ്പുവെച്ചു. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, നോർക്ക റൂട്ട്സ് റെഡിസൻറ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ എന്നിവരും നോർക്ക റൂട്ട്സ് ഉദ്യോഗസ്ഥരും െഎ.എം.എ ഭാരവാഹികളും പങ്കെടുത്തു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തിൽനിന്നും അവരുടെ വീട്ടിലേക്കോ അവർ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോർക്ക എമർജൻസി ആംബുലൻസ് സർവിസ്. പ്രവാസികളുടെ ഭൗതികദേഹം വിമാനത്താവളത്തിൽനിന്ന് വീട്ടിൽ എത്തിക്കാനും ഈ സേവനം ലഭ്യമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക റൂട്സിെൻറ കാൾ സെൻററിൽ വിളിച്ച് സഹായം ആവശ്യപ്പെടുന്ന പ്രവാസി മലയാളികൾക്കാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെൻററിൽനിന്ന് (ഫോൺ : 1800 425 3939, 0471 233 33 39) ഉടൻ തന്നെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ ഹെൽപ് ഡെസ്ക്കിലേക്ക് സന്ദേശം നൽകും. പ്രവാസിയുടെ നാട്ടിലെ വസതിയിൽനിന്ന് ബന്ധുക്കളെ കൂട്ടി വിമാനത്താവളത്തിലെത്തിയശേഷം പ്രവാസിയെ ആശുപത്രിയിൽ എത്തിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.