അനന്തപുരി എക്സ്​പ്രസിൽ നേരിയ തീപിടിത്തം; വൻ അപകടം ഒഴിവായി

കൊല്ലം: ചെന്നൈ എഗ്മോർ- കൊല്ലം അനന്തപുരി എക്സ്പ്രസിൽ നേരിയ തീപിടിത്തം. െട്രയിൻ തിങ്കളാഴ്ച പകൽ 1.30ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ലോക്കോ പൈലറ്റി​െൻറയും അഗ്നിശമന സേനയുടെയും സംയോജിത ഇടപെടലിൽ വൻ ദുന്തം ഒഴിവായി. എൻജിനുള്ളിലെ ഇലക്ട്രിക്കൽ േബ്രക്കിങ് ഉപകരണമായ ട്രാൻസ്ഫോർമറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായതെന്നാണ് റെയിൽവേ അധികൃതരുടെ പ്രാഥമിക നിഗമനം. നിറയെ യാത്രക്കാരുമായി െട്രയിൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കവെ എൻജിനിൽനിന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ലോക്കോപൈലറ്റ് എൻ. ശ്രീനിവാസൻ ഉടൻതന്നെ െട്രയിൻ നിർത്തി. അതോടെ യാത്രക്കാർ മുഴുവൻ പുറത്തിറങ്ങി. പരിശോധന തുടങ്ങിയപ്പോഴേക്കും ചെറിയ രീതിയിൽ തീ പിടിക്കാനും തുടങ്ങിയിരുന്നു. തുടർന്ന്, ലോക്കോ പൈലറ്റും അസിസ്റ്റൻറ് ലോക്കോ പൈലറ്റ് നിതിൻരാജും ചേർന്ന് തീ പടരുന്നത് തടഞ്ഞു. റെയിൽവേ പൊലീസ് വിവരം അറിയിച്ചതിനു പിന്നാലെ കടപ്പാക്കടയിൽനിന്ന് അഗ്നിശമന സേനയും കുതിച്ചെത്തി. പുക നിറഞ്ഞിരുന്നതിനാൽ ഓക്സിജൻ മാസ്ക് ധരിച്ച് എൻജിൻ മുറിക്കുള്ളിൽ കയറിയ അഗ്നിശമന സേനാംഗങ്ങൾ തീ പൂർണമായി അണച്ചു. മറ്റൊരു എൻജിൻ ഘടിപ്പിച്ച് ഉച്ചക്ക് രണ്ടോടെ െട്രയിൻ പ്ലാറ്റ്ഫോമിലെത്തിച്ചു. സംഭവത്തെ തുടർന്ന് തിരുവനന്തപുത്തുനിന്ന് കൊല്ലം ഭാഗത്തേക്കുള്ള െട്രയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. എൻജിൻ മുറിയിൽ ഓക്സിജ​െൻറ അളവ് കുറവായതിനാലാണ് വൻ തീപിടിത്തം ഒഴിവായതെന്ന് റെയിൽവേ അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു. രണ്ടാഴ്ച മുമ്പ് കൊല്ലം റെയിവേ സ്റ്റേഷനിൽ കൊല്ലം-മധുര പാസഞ്ചർ െട്രയിൻ പാളം തെറ്റിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.