തിരുവനന്തപുരം: മഹാരാജാസ് കോളജിലെ എസ്.എഫ്.െഎ നേതാവ് അഭിമന്യുവിെൻറ കൊലപാതകത്തെ 'ഒറ്റപ്പെട്ട സംഭവ'മെന്ന് വിശേഷിപ്പിച്ച ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സനുമായ ചിന്താ ജെറോമിന് സമൂഹ മാധ്യമത്തിൽ 'പൊങ്കാല'. കൊലപാതകം കാമ്പസ് ഫ്രണ്ടും എസ്.ഡി.പി.െഎയും ആസൂത്രണം ചെയ്തതാണെന്നാരോപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.െഎയും എസ്.എഫ്.െഎയും പ്രചാരണം നടത്തുേമ്പാഴാണ് യുവജന നേതാവ് പുലിവാലുപിടിച്ചത്. 'പൊതുവിൽ കേരളത്തിലെ കാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ചെറുക്കപ്പെടേണ്ടതാണ്...' എന്നായിരുന്നു വിവാദപരാമർശം. ''90,000 രൂപ ശമ്പളവും കാറും, എ.സി റൂമും സെക്യൂരിറ്റിയും ഒക്കെ ആയപ്പോൾ ചിന്താ ജെറോം ആള് ആകെ അങ്ങട് മാറിപ്പോയി അല്ലെ....''എന്നായിരുന്നു ഒരു പ്രതികരണം. ''ചിന്തയെ പോലുള്ള ന്യൂ ജനേറഷൻ നേതാക്കൾ അസംബന്ധം വിളിച്ചുപറഞ്ഞ് ശവക്കുഴി തോണ്ടാനുള്ള ശ്രമത്തിലാണെന്ന്'' മറ്റൊരു പോസ്റ്റ്. പാർട്ടി നേതാക്കൾ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.