പുനലൂരിലെ റെയിൽവേ അടിപ്പാത: പരിസ്ഥിതി ആഘാത പഠനസംഘം സന്ദർശിച്ചു

*12 സെേൻറാളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത് പുനലൂർ: പുനലൂർ ചന്തക്ക് സമീപം റെയിൽവേ അടിപ്പാത നിർമാണത്തിന് സ്ഥലം ഏറ്റെടുത്താൽ ഉണ്ടാകാവുന്ന പരിസ്ഥിതി ആഘാതം പഠിക്കാൻ സംഘമെത്തി. ജില്ല കലക്ടർ ചുമതലപ്പെടുത്തിയ സംഘം വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. അടിപ്പാതയുടെ ആവശ്യത്തിന് മൂന്നു വ്യക്തികളുടെ പേരിലുള്ള 12 സെേൻറാളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഈ സ്ഥലത്തെ മണ്ണടക്കം നീക്കം ചെയ്താലേ അടിപ്പാത പൂർത്തിയാക്കാനാകൂ. മണ്ണെടുത്ത് മാറ്റുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും സംഘം വിലയിരുത്തി. ഇത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാൻ 14ന് രാവിലെ 10.30ന് പുനലൂർ താലൂക്ക് ഓഫിസിൽ ഹിയറിങ് നടക്കും. ശേഷം സംഘം കലക്ടർക്ക് റിപ്പോർട്ട് നൽകും. പ്രോജക്ട് ഓഫിസർ എച്ച്. സലീംരാജ്, ടീം ലീഡർ ആസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പുനലൂർ തഹസിൽദാർ പി. ഗിരീഷ്കുമാർ പുനലൂർ സ്പെഷൽ വില്ലേജ് ഓഫിസർ എ.എച്ച്. ഷാജഹാൻ, പുഷ്പാംഗദൻ എന്നിവരും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.