സി.പി.എം പ്രവർത്തന റിപ്പോർട്ടുകൾ സമ്മേളനം അംഗീകരിച്ചു

തിരുവനന്തപുരം: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം സംഘാടന- പ്രവർത്തന റിപ്പോർട്ടുകൾ ചർച്ച ചെയ്ത് അംഗീകരിച്ചു. രണ്ടാം ദിവസവും തുടർന്ന പൊതുചർച്ച ഞായറാഴ്ച ഉച്ചയോടെ പൂർത്തിയായി. 42 പ്രതിനിധികൾ ഏഴുമണിക്കൂർ നീണ്ട ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ മറുപടി പറഞ്ഞു. ഇതിനു ശേഷം റിപ്പോർട്ടുകൾ സമ്മേളനം അംഗീകരിച്ചു. തിങ്കളാഴ്ച രാവിലെ സമ്മേളനത്തിൽ കെ.സി. വിക്രമൻ െക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കും. പുതിയ ജില്ല കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തശേഷം ഉച്ചയോടെ പ്രതിനിധി സമ്മേളനം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.