കോവളം: പട്രോളിങ്ങിനിടെ കോവളം എസ്.ഐക്കും സിവിൽ പൊലീസുകാരനും നേരെ യുവാക്കളുടെ ൈകയേറ്റം. എസ്.ഐയുടെ യൂനിഫോം വലിച്ചു കീറി മൊബൈൽ ഫോൺ തല്ലിത്തകർത്തു. സിവിൽ പൊലീസുകാരെൻറ മുഖത്ത് മർദനമേറ്റു. ഇരുവരും മൂന്നംഗ സംഘത്തെ തടഞ്ഞുെവച്ച് കൂടുതൽ പൊലീസിനെ വരുത്തിയ ശേഷം അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ടൗൺഷിപ് നിവാസികളായ അയൂബ് ഖാൻ (26), ഷംനാദ് (28), അബ്ദുൽ റസാഖ് (30) എന്നിവരെയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയോടെ ലൈറ്റ് ഹൗസ് ബീച്ചിലൂടെ നടന്നു പോകുകയായിരുന്ന എസ്.ഐ പി. അജിത് കുമാറിനും സി.പി.ഒ ഷിജുവിനുമാണ് മർദനമേറ്റത്. ഇവർ നടന്നുപോകുന്നതിന് എതിരെ വന്ന മൂന്നംഗ സംഘത്തെ സംശയം തോന്നിയതിനെ തുടർന്ന് ചോദ്യം ചെയ്തതോടെ പ്രകോപിതരായി ആക്രമിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ദേഹോപദ്രവം ഏൽപിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്ത് യുവാക്കൾക്ക് നേരെ കേസെടുത്തു. ഇവരുടെ ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. യുവാക്കൾ മദ്യലഹരിയിലായിരുെന്നന്ന് പൊലീസ് അറിയിച്ചു. എസ്.ഐയും പൊലീസുകാരനും ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.