കൊല്ലം: കരുനാഗപ്പള്ളി തഴവയില്‍ രണ്ടാനമ്മ പൊള്ളലേൽപിച്ച ബാലികയെ അമ്മക്കൊപ്പം അഭയകേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയെ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശക്തികുളങ്ങരയിലെ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അമ്മയെ കണ്ടെത്തി ചൊവ്വാഴ്ചയാണ് ഇരുവരെയും കൊല്ലത്തെ ക്യു.എസ്.എസ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്. ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി യോഗം തുടര്‍നടപടി തീരുമാനിക്കും. കുട്ടിയുടെ മേല്‍നോട്ട ചുമതല ജില്ലാ ശിശു സംരക്ഷണ ഓഫിസിനായിരിക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കോമളകുമാരി, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ സിജു ബെന്‍, ബഷീര്‍, സഫറുല്ല ഖാന്‍, രതീഷ് തുടങ്ങിയവര്‍ നടപടിക്ക് നേതൃത്വംനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.