ബാർ കോഴക്കേസ് ശങ്കർ റെഡ്‌ഡി അട്ടിമറിച്ചതാണോയെന്ന് കോടതി

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്‌ഡി ബാർ കോഴ ക്കേസ് അട്ടിമറിച്ചതാണോ അതോ ഒരു മേലുദ്യോഗസ്ഥനെന്ന അധികാരത്തിൽ നടപടി എടുത്തതാണോയെന്ന് കോടതി. ബാർ കോഴക്കേസിെൻറ അന്വേഷണം മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്‌ഡി അട്ടിമറിച്ചെന്ന കേസിൽ വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് പരിഗണിക്കവെയാണ് പ്രത്യേക വിജിലൻസ് കോടതിയുടെ പരാമർശം. ബാർ കോഴക്കേസ് ആദ്യം അന്വേഷിച്ച എസ്.പി ആർ. സുകേശൻ കേസിൽ തെളിവില്ലെന്നും അതിനാൽ തുടർ നടപടികൾ അവസാനിപ്പിക്കണമെന്നും കാണിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തത തേടുക മാത്രമാണ് ശങ്കർ റെഡ്ഡി ചെയ്തിട്ടുള്ളതെന്നും ഇത് ഒരു വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ട ഉത്തരവാദിത്തമാണെന്നും വിജിലൻസ് നിയമോപദേശകൻ കോടതിയെ അറിയിച്ചു. എന്നാൽ, ബാർ കോഴക്കേസിലെ ശാസ്ത്രീയ തെളിവുകൾ പരിശോധിക്കാൻ സുകേശന് സമയം ലഭിച്ചില്ലെന്നും ശങ്കർ റെഡ്ഡിയുടെ നിർബന്ധം കാരണം സമർപ്പിച്ച റിപ്പോർട്ടായിരുന്നു ഇതെന്നുമായിരുന്നു പാതിക്കാരൻ പായിച്ചിറ നവാസി‍െൻറ വാദം. എന്നാൽ, പറയുന്ന വാദം തെളിയിക്കാൻ രേഖകൾ ഉണ്ടോ എന്ന ചോദ്യത്തിന് നവാസ് വ്യക്തത വരുത്തിയില്ല. ഇതോടെ ഹരജിയിൽ വിധി അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.