സ്ത്രീധന പീഡനത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെ റിമാൻഡ് ചെയ്തു

ചവറ: ഭർതൃഗൃഹത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സക്കിടെ മരിച്ച സംഭവത്തിൽ പിടിയിലായ ഭർത്താവിനെ റിമാൻഡ് ചെയ്തു. കോയിവിള കരുവ കിഴക്കതിൽ കോളനിയിൽ ലിനുവിനെയാണ് തെക്കുംഭാഗം എസ്.ഐ രാജീവിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ലിനുവിെൻറ വീട്ടിൽ കിടപ്പുമുറിയിലെ ജനലഴിയിലാണ് കഴിഞ്ഞ 12ന് കോയിവിള കിഴക്ക് ചമ്പോളിൽ തെക്കതിൽ സുരേഷ്-ബിന്ദു ദമ്പതികളുടെ മകൾ ഗോപിക (21) ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി എട്ടിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽവെച്ചാണ് മരിച്ചത്. ഭർത്താവിെൻറയും വീട്ടുകാരുടെയും സ്ത്രീധന പീഡനമാണ് ഗോപിക മരിക്കാൻ കാരണമെന്ന് കാട്ടി യുവതിയുടെ വീട്ടുകാർ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.