തിരുവനന്തപുരം: ലാപ്ടോപ് മോഷ്ടിച്ച കേസിൽ പ്രതിപിടിയിൽ. മരിയൻ എൻജിനീയറിങ് കോളജിലെ ജീവനക്കാരനായ കൊടുങ്ങാനൂർ സ്വദേശി അമൽ ജോർജിെൻറ ലാപ് ടോപ്പും ഒാഫിസ് സാമഗ്രികളും അടങ്ങിയ ബാഗ് മോഷണം പോയകേസിൽ കരിമഠം കോളിനി നിവാസി നാസറിെനയാണ് പിടികൂടിയത്. കഴിഞ്ഞ ആഴ്ച കുഞ്ചാലുംമൂട്ടിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കവെയാണ് ലാപ്ടോപ്പും മറ്റും മോഷണം പോയത്. ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ദിനിലിെൻറ നിർദേശാനുസരണം കരമന എസ്.െഎ ശ്രീകാന്ത്, അഡീ. എസ്.െഎ ബലരാജ്, എസ്.സി.പി.ഒ രാകേഷ്, സി.പി.ഒ സുജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.