വെഞ്ഞാറമൂട്: ഫോൺ ചെയ്യാനെന്ന വ്യാജേന മൊബൈൽ ഫോൺ വാങ്ങി ബൈക്കിൽ കടന്നുകളഞ്ഞു. വാമനപുരം പാടശേഖരസമിതി പ്രസിഡൻറും പൊതുപ്രവർത്തകനുമായ കുറ്ററ അനിലിെൻറ പന്ത്രണ്ടായിരം രൂപ വിലയുള്ള സ്മാർട്ട് ഫോണാണ് കവർന്നത്. ബുധനാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ ഒരു യുവാവ് ബൈക്ക് കേടായിപ്പോയെന്നും വർക്ക്ഷോപ്പിലേക്ക് വിളിക്കാൻ ഫോൺ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഈസമയം ബൈക്കിൽ മറ്റൊരാൾ ഇരിക്കുന്നുണ്ടായിരുന്നു. അനിൽ ഫോൺ നൽകിയതോടെ സംസാരിച്ച് റോഡിലേക്കിറങ്ങിയ ഇയാൾ ഓടി ബൈക്കിൽ കയറി ഫോണുമായി കടന്നുകളയുകയായിരുന്നു. ഒരുമാസം മുമ്പ് വെഞ്ഞാറമൂട് തൈക്കാട് ബേക്കറി നടത്തുന്ന സലീമിനും ഇതേഅനുഭവമുണ്ടായിരുന്നു. അന്ന് കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ രണ്ടംഗസംഘം കടയിലെ മേശപ്പുറത്തിരുന്ന വിലകൂടിയ മൈാബൈൽ ഫോൺ കൈക്കലാക്കി ഓടി ബൈക്കിൽ കയറി കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.