തിരുവനന്തപുരം: വേളി വ്യവസായ എസ്റ്റേറ്റിലെ വ്യവസായി ഇ.പി. സുരേഷിനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സുരേഷിെൻറ കമ്പനിയുടെ പേര് മാറ്റിക്കിട്ടാൻ വിവിധ ഓഫിസുകളിൽ ഒരുവർഷമായി കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല. സ്ഥലവിലയുടെ കാര്യത്തിൽ പീഡിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ വ്യവസായ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള ആറോളം ബില്ലുകൾ നിയമസഭ പാസാക്കിയതിെൻറ ചൂടാറുംമുമ്പാണ് ഒരു വ്യവസായിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. കേരളം നിക്ഷേപ സൗഹൃദമാക്കിയെന്ന സർക്കാറിെൻറ വീമ്പുപറച്ചിലിന് ഒരു അർഥവുമില്ല എന്നതിന് തെളിവാണ് ഈ സംഭവം. സർക്കാർ ഈ സംഭവം ഗൗരവത്തിലെടുക്കണം. ഇനിയും ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.