കത്തെഴുതിവെച്ച് വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ കാണാനില്ല; ആഴിമല കടൽതീരത്ത് ബൈക്ക് കണ്ടെത്തി

വിഴിഞ്ഞം: ആഴിമല കടൽതീരത്ത് ബൈക്ക് വെച്ച് യുവാവ് കടലിൽ ചാടിയെന്ന സംശയത്തിൽ തീരദേശ പൊലീസും ബന്ധുക്കളും നാട്ടുകാരും കടലിലും കരയിലും പരിശോധനനടത്തിയെങ്കിലും കണ്ടെത്താനായില്ല. വീട്ടിൽ കത്തെഴുതിെവച്ചശേഷം പുറത്തുപോയ നെയ്യാറ്റിൻകര പോങ്ങിൽ യു.പി സ്കൂളിന് സമീപം ഷാരോൺ ഹൗസിൽ ഷിബുവിന് (33) വേണ്ടിയാണ് ശനിയാഴ്ച പുലർച്ചെ മുതൽ തിരച്ചിൽ നടത്തിയത്. ഭാര്യയെ സഹോദര​െൻറ വീട്ടിൽ എത്തിച്ചശേഷം പുറത്തുപോയ ഷിബുവിനെ രാത്രി വൈകിയും കാണാതായതോടെ വീട്ടുകാർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന്, സഹോദരൻ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ആഴിമല കടൽകരയിലേക്ക് പോകുന്നതായും വീട്ടുകാർ ക്ഷമിക്കണമെന്നുള്ള കത്ത് കണ്ടെത്തിയതോടെ രാത്രി ഒന്നരയോടെ ആഴിമല ശിവക്ഷേത്രത്തിന് സമീപം ബന്ധുക്കളെത്തി നടത്തിയ പരിശോധനയിൽ ബൈക്ക് കണ്ടെത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് തീരദേശപൊലീസും മറൈൻ എൻഫോഴ്സ്മ​െൻറും കടലിൽ പരിശോധന നടത്തിയെങ്കിലും രാത്രി വൈകിയും യുവാവിനെ കണ്ടെത്താനായില്ല. യുവാവിനെ കാണാതായതിന് കേസെടുത്ത വിഴിഞ്ഞം പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര പരിധിയിൽവെച്ചാണ് യുവാവിനെ കാണാതായതെന്നും അതിനാൽ കേസന്വേഷണം നെയ്യാറ്റിൻകര സ്റ്റേഷന് കൈമാറുമെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.