കഞ്ചാവ് സംഘത്തിനെതിരെ വിവരം നൽകിയെന്നാരോപിച്ച് യുവാവിന് മർദനം

----------------------------------------------------------കൊട്ടാരക്കര: കഞ്ചാവ് സംഘെത്തക്കുറിച്ച് എക്സൈസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിന് മർദനം. കൈയിലുണ്ടായിരുന്ന പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പടിഞ്ഞാറ്റിൻകര ചെന്തറ മുളമൂട്ടിൽ പുത്തൻ വീട്ടിൽ ഷാനുദ്ദീ(23)നാണ് മർദനമേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച രാത്രി എേട്ടാടെ ചെന്തറമുക്കിലെ വീട്ടിലെത്തിയ രണ്ട് യുവാക്കൾ വീട്ടിൽനിന്ന് വിളിച്ചിറക്കി ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. മിനർവ ജങ്ഷന് സമീപമെത്തിയപ്പോൾ 12ഓളംപേർ ചേർന്ന് വളഞ്ഞുെവച്ച് മർദിക്കുകയായിരുെന്നന്ന് ഷാനുദ്ദീൻ പറഞ്ഞു. മർദനത്തിൽ ഇടത് ചെവിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. വലത് തോളിനും സാരമായി പരിക്കേറ്റു. കൊട്ടാരക്കര ചെന്തറ മുക്ക് റെയിൽവേ പാളത്തിന് സമീപം വിദ്യാർഥികളെ കേന്ദ്രികരിച്ച് കഞ്ചാവ് വിൽപന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി പൂയപ്പള്ളി സ്വദേശികളായ രണ്ട് വിദ്യാർഥികളെ പിടികൂടുകയുംചെയ്തു. ഷാനുദ്ദീനാണ് എക്സൈസ് വിവരം നൽകിയതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.