പുനലൂർ: നഗരമധ്യത്തിലെ തെരുവുവിളക്കുകൾ ഒരാഴ്ചയായി പ്രകാശിക്കുന്നില്ല. തൂക്കുപാലത്തിന് സമാന്തരമായുള്ള കോൺക്രീറ്റ് പാലവും ഇരുട്ടിലാണ്. മാസങ്ങൾക്കു മുമ്പാണ് ലക്ഷങ്ങൾ മുടക്കി നഗരസഭ പാലത്തിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും കൊല്ലം തിരുമംഗലം ദേശീയപാതയോരത്തും വഴിവിളക്കുകൾ സ്ഥാപിച്ചത്. വ്യാപാരസ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ സ്ഥാപിച്ച് അതിെൻറ വരുമാന തുകയിൽനിന്ന് ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഒരാഴ്ചയിലധികമായി ലൈറ്റുകൾ കത്തുന്നില്ല. ശബരിമല സീസൺ ആയതോടെ നിരവധിയാളുകളാണ് പാലത്തെ ആശ്രയിക്കുന്നത്. വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.