നെയ്യാറ്റിൻകര: കുന്നത്തുകാൽ, പെരുങ്കടവിള പ്രദേശത്ത് ക്വാറി അപകടത്തിൽ ഇതിനോടകം 13 പേർ മരിച്ചതായി നാട്ടുകാർ. ക്വാറിയിലേക്ക് കല്ല് കൊണ്ടുപോകുന്ന വാഹനമിടിച്ചും ക്വാറികളിലെ അപകടങ്ങളിലുമായാണ് 13 മരണം നടന്നിട്ടുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു. ക്വാറി ഖനനത്തിനെതിരെ പോരാട്ടവുമായി തണൽവേദി നെയ്യാറ്റിൻകര: 19 വർഷമായി ഖനനത്തിനെതിരെ തണൽവേദി എന്ന സംഘടന ഹൈകോടതിയിൽ 12 പരാതികൾ നൽകി. മുഖ്യമന്ത്രി, കലക്ടർ, റവന്യൂ, പൊലീസ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്നും തണൽവേദി ജനറൽ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ പറഞ്ഞു. അനധികൃത ക്വാറി പ്രവർത്തനമെന്ന് പൊലീസ് നെയ്യാറ്റിൻകര: അനധികൃതമായിട്ടാണ് ക്വാറിയുടെ പ്രവർത്തനം നടന്നതെന്ന് പൊലീസ്. ലൈസൻസില്ലാതെയാണ് ക്വാറി പ്രവർത്തിച്ചത്. വെടിമരുന്ന് സൂക്ഷിച്ചതും അനധികൃതമായിട്ടാണെന്ന് പൊലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണത്തിലൂടെ മറ്റ് ക്വാറികൾക്കെതിരെയും നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.