പെട്ടിക്കടയ്ക്ക് മുകളിൽ ബി.ജെ.പി കാത്തിരിപ്പ് കേന്ദ്രം കെട്ടി; പൊലീസ് പൊളിച്ചുനീക്കി

കുണ്ടറ: ഡി.വൈ.എഫ്.ഐ പ്രവർത്തകെൻറ പിതാവിെൻറ പെട്ടിക്കടയ്ക്ക് മുകളിൽ ബി.ജെ.പി പ്രവർത്തകർ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത് സംഘർഷത്തിനിടയാക്കി. പേരയത്ത് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ഗോപിലാലിെൻറ പിതാവിെൻറ പാതയോരത്തെ പെട്ടിക്കടയ്ക്ക് മുകളിലാണ് വ്യാഴാഴ്ച രാത്രിയിൽ കഴകളും ഷീറ്റുകളും ഉപയോഗിച്ച് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. സംഘർഷം ഉടലെടുക്കുന്നതിനു മുമ്പ് കുണ്ടറ എസ്.ഐ ശിവപ്രകാശിെൻറ നേതൃത്വത്തിൽ പൊലീസ് എത്തി ഷെഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി പ്രവർത്തകർ ചെറുത്തുനിന്നു. തുടർന്ന്, പൊലീസ് ഷെഡ് പൊളിച്ചുമാറ്റി. തടയാൻ ശ്രമിച്ച സുനിൽകുമാർ (47), വിജയൻ സക്കറിയ (34) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു പേരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് നേരത്തേ പ്രദേശത്ത് സി.പി.എം-ബി.ജെ.പി സംഘർഷം നിലനിന്നിരുന്നു. പൊലീസിെൻറ സമയോചിത ഇടപെടലാണ് പ്രശ്നം സംഘർഷത്തിലേക്ക് നയിക്കാതെ പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.