തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ, കോളജ്, ഒാഫിസ്, ഹോസ്റ്റൽ, ആശുപത്രി എന്നിവിടങ്ങളിലെ മെസുകൾ/കാൻറീനുകൾ പരിശോധിച്ചതിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷ മാനദണ്ഡ ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്ക് 45000 രൂപ പിഴയിട്ടു. 170 സ്ഥാപനങ്ങൾക്ക് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇംപ്രൂവ്മെൻറ് നോട്ടീസ് നൽകുകയും ഗുരുതരമായ മാനദണ്ഡലംഘനങ്ങൾ നടത്തിയ നാല് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ 14 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 7500 രൂപ പിഴ ഇൗടാക്കുകയും 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിെൻറ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു. കൊല്ലം ജില്ലയിൽ 25 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 5000 രൂപ പിഴ ഇൗടാക്കുകയും 16 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. കർശന പരിശോധന വരുംദിവസങ്ങളിൽ തുടരുന്നതാണെന്ന് ഭക്ഷ്യസുരക്ഷ കമീഷണർ വീണ എൻ. മാധവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.