ബാലരാമപുരം: മുൻവൈരാഗ്യത്തെ തുടർന്ന് സമീപവാസിയായ ഗൃഹനാഥനെ മർദിച്ച് കൊന്ന കേസിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. കോട്ടുകാൽകോണം കുഴിവിള പുത്തൻവീട്ടിൽ സോമനെ (62) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കോട്ടുകാൽക്കോണം കുഴിവിള പുത്തൻവീട്ടിൽ ഷിജോ എന്ന അനഖ് (21), കോട്ടുകാൽക്കോണം കുഴിവിള പുത്തൻവീട്ടിൽ സുജിത് (19) എന്നിവരാണ് കഴിഞ്ഞദിവസം കോടതിയിൽ ഹാജരായത്. തുടർന്ന്, ഇരുവരേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ബുധനാഴ്ച തെളിവെടുപ്പ് നടത്തി. ക്ഷേേത്രാത്സവം കാണാൻ വീട്ടിൽനിന്ന് പോയ സോമനെ 18ന് രാത്രി കോട്ടുകാൽക്കോണം മാവറത്തോട്ടം ചാനൽപാലത്തിന് സമീപത്ത് െവച്ച് ഇവർ ആക്രമിച്ചെന്നാണ് അദ്ദേഹം പൊലീസിന് മൊഴിനൽകിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് സോമൻ മരിച്ചത്. അയൽവാസികളായ യുവാക്കൾ സോമെൻറ വീടിന് മുന്നിൽ വന്ന് അസഭ്യം പറയുന്നത് ചോദ്യംചെയ്യുകയും പൊലീസിൽ പരാതിനൽകുമെന്ന് പറയുകയും ചെയ്തതിലുമുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. നെയ്യാറ്റിൻകര സി.ഐ അരുണിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.