തിരുവനന്തപുരം: യുവതിയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ. വഴുതക്കാട് ലെനിന് നഗര്‍ ലക്ഷ്മി നിവാസില്‍ കൊച്ചു എന്ന ഹരീഷിനെയാണ്(24) മെഡിക്കല്‍ കോളജ് െപാലീസ് അറസ്റ്റ് ചെയ്തത്. ഭിക്ഷയാചിക്കാനെന്ന വ്യാജേന വീട്ടില്‍ എത്തിയ ഇയാൾ ഉള്ളൂര്‍ പോങ്ങുംമൂടിന് സമീപം കടയില്‍ വീട്ടില്‍ രജിതയുടെ നാലുപവെൻറ സ്വർണമാലയാണ് പിടിച്ചുപറിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകീേട്ടാടെയാണ് സംഭവം. പണം കൊടുക്കുന്നതിനിടെ യുവതിയുടെ മുഖത്തേക്ക് കൈയില്‍ കരുതിയിരുന്ന മുളകുപൊടി എറിയുകയായിരുന്നു. എന്നാൽ, യുവതി നിലവിളിച്ചതിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ച് ഓടിമറഞ്ഞു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സി.െഎ സി. ബിനുകുമാറിെൻറ നിർദേശാനുസരണം എസ്.െഎ ഗിരിലാലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.