തിരുവനന്തപുരം: ഐ.എ.എസുകാരടക്കമുള്ള സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ പകർച്ചപ്പനിയെ തുടർന്ന് അവധിയിൽ പ്രവേശിച്ചതോടെ ഭരണരംഗത്തെ പ്രവർത്തനങ്ങളെയും ബാധിച്ചു. മുതിർന്ന ഉദ്യോഗസ്ഥരടക്കം അഞ്ച് ഐ.എ.എസുകാരാണ് പനിയെ തുടർന്ന് അവധിയിലുള്ളത്. സെക്രട്ടേറിയറ്റിലെ ജീവനക്കാരും പനിയെ തുടർന്ന് അവധിയിലാണ്. ഇതും സർക്കാറിെൻറ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു. ജഡ്ജിമാരും മജിസ്േട്രറ്റുമാരും അടക്കമുള്ളവർക്കും പകർച്ചപ്പനി ബാധിച്ചിട്ടുണ്ട്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ യഥാസമയം നടത്താൻ കോർപറേഷൻ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾ തയാറാകാതിരുന്നതാണ് പകർച്ചപ്പനിയും കൊതുകുജന്യരോഗങ്ങളും ഇത്രത്തോളം പെരുകാൻ ഇടയാക്കിയത്. ഇപ്പോഴും പല തദ്ദേശ സ്ഥാപനങ്ങളും ഉറക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.