തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിെൻറ ഒന്നാംവാർഷിക പ്രോഗ്രസ് റിപ്പോർട്ടിൽ 2,13,745 പേർക്ക് ഒരുവർഷം കൊണ്ട് ജോലി ലഭ്യമാക്കിയെന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. രാജീവ്. ഈ സർക്കാർ വന്നതിനുശേഷം പി.എസ്.സി നടത്തിയ നിയമനങ്ങൾ 18,000ത്തിന് താഴെയാണ്. രണ്ടേകാൽ ലക്ഷം പേർക്ക് ഏത് മേഖലകളിലായാണ് തൊഴിൽനൽകിയെന്നത് വ്യക്തമാക്കാൻ സർക്കാർ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റാർട്ട്അപ് വഴി ഇതുവരെ സംരംഭങ്ങൾ ആരംഭിക്കാനായിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.