കാട്ടാക്കട: റേഷനിങ് ഇന്‍സ്പെക്ടറുടെ ആത്മഹത്യ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാട്ടാക്കട താലൂക്ക് സപൈ്ള ഓഫിസ് ഉപരോധിച്ചു. ഭക്ഷ്യസുരക്ഷനിയമമനുസരിച്ച് തയാറാക്കുന്ന മുന്‍ഗണനപട്ടികയുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദത്താല്‍ മനോനില തെറ്റിയാണ് കാട്ടാക്കട റേഷനിങ് ഇന്‍സ്പെക്ടര്‍ അനില്‍രാജ് ആത്മഹത്യ ചെയ്തതെന്ന് സമരക്കാര്‍ ആരോപിച്ചു. കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനുരാഗിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സമരക്കാരെ പുറത്ത് തടഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ എം.ആര്‍. ബൈജു, കട്ടയ്ക്കോട് തങ്കച്ചന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ലിജു സാമുവേല്‍, റിജു വര്‍ഗീസ്, അജുലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംഭവം അന്വേഷിക്കാമെന്ന ജില്ലസപൈ്ള ഓഫിസറുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.