അതിര്‍ത്തിയിലെ അരി ഗോഡൗണുകളില്‍ വിജിലന്‍സ് പരിശോധന

പാറശ്ശാല: അതിര്‍ത്തിയിലെ സ്വകാര്യ അരിഗോഡൗണുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധിക്രമക്കേടുകള്‍ കണ്ടത്തെി. വിജിലന്‍സ് സ്ക്വാഡ്, വില്‍പന നികുതി ഉദ്യോഗസ്ഥര്‍, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍, അളവ് തൂക്കവിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. ഊരമ്പില്‍ പ്രവര്‍ത്തിക്കുന്ന പോള്‍ രാജ് ട്രേഡിങ് കമ്പനി, ഭാരത് ട്രേഡിങ് കമ്പനി എന്നീ അരി മൊത്തവ്യാപര സ്ഥാപനങ്ങളുടെ ഗോഡൗണുകളിലാണ് പരിശോധന. തൂക്കത്തിലും അളവിലും തട്ടിപ്പ് കണ്ടത്തെിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിയുടെ സാംപിളുകള്‍ വിശദ പരിശോധനക്ക് അയക്കുമെന്നും അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് ആരംഭിച്ച പരിശോധന രാത്രിയും തുടര്‍ന്നു. സ്ഥാപനങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് എത്തിയത്. പരിശോധന ചിത്രീകരിക്കാനത്തെിയ മാധ്യമ പ്രവര്‍ത്തകനെ സ്ഥാപന ഉടമയുടെ മകന്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.