തിരുവനന്തപുരം: അനധികൃത പരസ്യബോര്‍ഡുകള്‍ തെരഞ്ഞെുപിടിക്കാന്‍ മേയര്‍ക്ക് പിന്നാലെ ഡെപ്യൂട്ടി മേയറും രംഗത്ത്. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറും റവന്യൂ ഉദ്യോഗസ്ഥരും പരസ്യലോബിയുടെ തട്ടിപ്പിന്‍െറ വ്യാപ്തി കണ്ട് ഞെട്ടി. കോര്‍പറേഷനില്‍ വര്‍ഷങ്ങളായി നികുതി ഒടുക്കുന്നില്ളെങ്കിലും പരസ്യദാതാക്കളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി വര്‍ഷാവര്‍ഷം പരസ്യം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് കണ്ടത്തെിയത്. പേട്ട, ചാക്ക, കുമാരപുരം, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ ഇരുപതോളം അനധികൃത പരസ്യബോര്‍ഡുകള്‍ കണ്ടത്തെി. ചിലത് നീക്കം ചെയ്തു. മറ്റുള്ളത് സ്വന്തം ചെലവില്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. വരുന്ന സാമ്പത്തിക വര്‍ഷം പരസ്യം പ്രദര്‍ശിപ്പിക്കണമെങ്കില്‍ നികുതി ഒടുക്കേണ്ട അവസാന തീയതി ജനുവരി 31ന് അവസാനിച്ചിരുന്നു. ഇതുവരെ നികുതി ഒടുക്കാത്തവരെ കണ്ടത്തൊനാണ് ഡെപ്യൂട്ടി മേയര്‍, റവന്യൂ ഓഫിസര്‍ ശ്രീകുമാരി എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഓരോ വര്‍ഷവും നികുതി ഒടുക്കുമ്പോള്‍ നിശ്ചിത നിറത്തിലുള്ള സ്റ്റിക്കര്‍ കോര്‍പറേഷനില്‍നിന്ന് നല്‍കും. സ്റ്റിക്കറിന്‍െറ നിറം നോക്കി ഏതു വര്‍ഷമാണ് നികുതി ഒടുക്കിയിട്ടുള്ളതെന്ന് എളുപ്പത്തില്‍ കണ്ടത്തൊന്‍ കഴിയും. പല പരസ്യത്തിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ സ്റ്റിക്കറാണ് പതിപ്പിച്ചിട്ടുള്ളതെന്നാണ് പ്രധാനമായും കണ്ടത്തെിയത്. വേണ്ടത്ര സുരക്ഷയൊരുക്കാതെ പരസ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.