തിരുവനന്തപുരം: ഒാഖി ദുരന്തത്തിലെ ദയനീയ പ്രകടനത്തിെൻറ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മത്സ്യമേലഖയിൽ നിന്നുള്ള വിദഗ്ധരെ കൂടി ഇതിൽ ഉൾപ്പെടുത്തും. വൈദഗ്ധ്യമുള്ളവർ അതോറിറ്റിയിൽ ഇല്ലെന്ന ആക്ഷേപമുയർന്നിരുന്നു. എസ്.ഡി.ആർ.എഫ് (ദുരന്ത നിവാരണ ഫണ്ട്) രൂപവത്കരിക്കും. സംസ്ഥാന തല എമർജൻസി ഒാപറേറ്റിങ് സെൻറർ തിരുവനന്തപുരത്തും മേഖല സെൻറർ എറണാകുളത്തും സ്ഥാപിക്കും. മറ്റ് ജില്ലകളിൽ ജില്ല തലത്തിൽ എമർജൻസി ഒാപറേഷൻ സെൻററുകൾ സ്ഥാപിക്കും. ഫിഷറീസ്, പൊലീസ്, ആഗ്നിശമന സേന, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും കേന്ദ്ര സേനകളായ കോസ്റ്റ് ഗാർഡ്, നാവിക, വ്യോമ സേനകളുടെയും സേവനം ലഭ്യമാക്കാനും നടപടി എടുക്കും. ഡിസാസ്റ്റർ മാേനജ്മെൻറ് അതോറിറ്റിയുടെ പുനഃസംഘടന എങ്ങനെയാകുമെന്ന് തീരുമാനം വരുേമ്പാൾ അറിയാമെന്നായിരുന്നു ഇതേകുറിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.