െപാലീസ് കസ്റ്റഡിയിലെടുത്ത് വിട്ട യുവാവ് തൂങ്ങിമരിച്ച നിലയിൽ

മൂവാറ്റുപുഴ: പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലൂർക്കാട് പഞ്ചായത്തിലെ തഴുവംകുന്ന് കുളങ്ങാട്ടുപാറ മലംപുറത്ത് വീട്ടിൽ രജീഷാണ് (35) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞു. പൊലീസ് മർദനത്തെത്തുടർന്നാണ് രജീഷ് മരിച്ചതെന്ന് ഇവർ ആരോപിച്ചു. ഇത് സംഘർഷത്തിെൻറ വക്കിലെത്തുകയും ചെയ്തു. ദിവസങ്ങൾക്കുമുമ്പ് രജീഷും തൊടുപുഴ സ്വദേശിനിയായ യുവതിയും നാടുവിട്ടിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അടിമാലി െപാലീസ് ഇവരെ പിടികൂടി തൊടുപുഴ പൊലീസിന് കൈമാറി. തുടർന്ന്, യുവതിയെ പീഡിപ്പിക്കാൻ ശ്രമിെച്ചന്ന് പരാതിയുെണ്ടന്ന പേരിൽ ഒരാഴ്ച മുമ്പ് തൊടുപുഴ സി.ഐ ഇയാളെ വിളിച്ചുവരുത്തി മർദിെച്ചന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിെൻറ മനോവിഷമത്തിൽ രജീഷ് ആത്മഹത്യ ചെയ്തതാണെന്നും ഇവർ പറയുന്നു. സംഭവം സംബന്ധിച്ച് ഉന്നത െപാലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കുറ്റക്കാരനായ സി.െഎക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.