ഒാണം: ശമ്പളവും ആനുകൂല്യങ്ങളും വിതരണം തുടങ്ങി

തിരുവനന്തപുരം: ഒാണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ശമ്പള-പെൻഷൻ വിതരണം ആരംഭിച്ചു. ബോണസ്, ഉത്സവബത്ത, മുൻകൂർ എന്നിവയുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. 26, 29, 30, 31 തീയതികളിലായി വിതരണം പൂർത്തിയാക്കും. ക്ഷേമ പെന്‍ഷനായി 3100 കോടി രൂപയാണ് വിതരണം ചെയ്യുക. 50.13 ലക്ഷം പെന്‍ഷന്‍ ഗുണഭോക്താക്കളാണ് സംസ്ഥാനത്ത്. ഇതി​െൻറ വിതരണവും ആരംഭിച്ചിട്ടുണ്ട്. 52 ശതമാനം പേർക്ക് ബാങ്ക് അക്കൗണ്ടിലേക്കും ബാക്കിയുള്ളവ സഹകരണബാങ്കുകള്‍ വഴി പെന്‍ഷന്‍കാരുടെ വീടുകളിലുമാണ് എത്തിക്കുക. കരാറുകാർക്കും ദിവസ വേതനക്കാർക്കും ഇക്കുറി ശമ്പളം നേരത്തേ നൽകും. വിവിധ സ്ഥാപനങ്ങളിൽ ബോണസ് ചർച്ച നടന്നുവരുകയാണ്. കശുവണ്ടി അടക്കം പല മേഖലകളിലും തീരുമാനമായി. ചരക്കുസേവന നികുതി നടപ്പായതോടെ സംസ്ഥാനത്തിന് നികുതി വരുമാനം കാര്യമായി കിട്ടിയിരുന്നില്ല. ജൂലൈയിലെ വിഹിതമായി ഇൗ മാസം അവസാനത്തോടെ കിട്ടിയപ്പോൾ വെറും 500 കോടി രൂപ മാത്രേമയുള്ളൂ. വാറ്റ് ഉണ്ടായിരുന്നപ്പോൾ 1200 കോടി വരെ ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നികുതി വിഹിതം ലഭിക്കുമെന്നാണ് പ്രതീക്ഷ. 1500 കോടിയോളം രൂപ പൊതുവിപണിയിൽനിന്ന് കടമെടുത്തിരുന്നു. ഏകദേശം 8000 കോടിയോളം രൂപയുടെ ബാധ്യതയാണ് ഒാണത്തിന് സംസ്ഥാന ഖജനാവിന് ഉണ്ടാകുന്നത്. സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും ആനുകൂല്യങ്ങളൊന്നും വൈകിപ്പിക്കില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.