തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗം തെറ്റാണെന്ന് ഹൈകോടതിയും അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മണിക്കെതിരെ എന്തുനടപടി എടുെത്തന്നാണ് കോടതി പൊലീസിനോട് ചോദിച്ചിരിക്കുന്നത്. മണി സ്ത്രീകളെക്കുറിച്ചല്ല മാധ്യമപ്രവര്‍ത്തകരെക്കുറിച്ചാണ് പറഞ്ഞതെന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യകരമാണ്. മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എന്തും പറയാമോ എന്ന കോടതിയുടെ ചോദ്യം അർഥവത്താണ്. പ്രസംഗത്തിെൻറ പേരില്‍ മന്ത്രി മണിയെ ശാസിച്ചത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ നിലപാടും അംഗീകരിക്കാനാകില്ല. മണി അച്ചടക്ക ലംഘനമല്ല കാണിച്ചിരിക്കുന്നത്. പൊതുസമൂഹത്തെ പ്രത്യേകിച്ച് സ്ത്രീകളെ ആക്ഷേപിക്കുകയും അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. സൗമ്യക്കേസില്‍ റിവ്യൂഹരജിയിലും സര്‍ക്കാറിനെതിരായ നിലപാട് ഉണ്ടാകാന്‍ കാരണം പ്രോസിക്യൂഷെൻറ പിഴവാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.