ശംഖുംമുഖത്തെ എയര്‍സ്ട്രിപ് പദ്ധതി ഫയലില്‍ ഉറങ്ങുന്നു

ശംഖുംമുഖം: തീരദേശ സേനക്ക് തിരുവനന്തപുരത്ത് എയര്‍സ്ട്രിപ് തുടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടും പദ്ധതി ഫയലില്‍ ഉറങ്ങുന്നു. ശംഖുംമുഖത്തെ പഴയ ആഭ്യന്തര ടെര്‍മിനലില്‍ എയര്‍സ്ട്രിപ് തുടങ്ങാനാണ് കേന്ദ്രപ്രതിരോധമന്ത്രാലത്തിന്‍െറ അനുമതി ലഭിച്ചത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി ആരംഭിച്ചിട്ടില്ല. വിമാനത്താവളത്തില്‍ സേനയുടെ വിമാനങ്ങള്‍ ഇറങ്ങുന്നതിന് സ്ഥലം അനുവദിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തീരദേശ സേന ഐ.ജി നടരാജന്‍ കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്തത്തെി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് തരകനുമായി ചര്‍ച്ച നടത്തിയിരുന്നു. 2016 മാര്‍ച്ച് മാസത്തോടെ വിമാനത്താവളത്തില്‍ എയര്‍സ്ട്രിപ് പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു തീരദേശസേനയുടെ തീരുമാനം. ഇതിന് പ്രതിരോധ മന്ത്രാലയം പച്ചക്കൊടി കാണിച്ചെങ്കിലും ആറുമാസം പിന്നിട്ടിട്ടും തുടര്‍ നടപടി ഉണ്ടായിട്ടില്ല. ഇതുകാരണം തീരമേഖലയില്‍ ഉണ്ടാകുന്ന ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നുണ്ട്. നിലവില്‍ കടലില്‍ അപകടത്തില്‍പെടുന്നവരെ കണ്ടത്തൊന്‍ കൊച്ചിയില്‍നിന്നാണ് വിമാനങ്ങള്‍ എത്തുന്നത്. ഇതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. വിമാനങ്ങള്‍ എത്താന്‍ വൈകുന്നത് അപകടത്തില്‍പെടുന്നവരുടെ ജീവന്‍വരെ നഷ്ടപ്പെടാന്‍ കാരണമാകുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ എയര്‍സ്ട്രിപ് അടിയന്തരമായി തുടങ്ങണമെന്ന വിലയിരുത്തലിലാണ് കേന്ദ്രം. വിമാനത്താവളത്തില്‍ സേനക്ക് നല്‍കിയ സ്ഥലത്ത് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തീരസുരക്ഷ ഉറപ്പുവരുത്തുക, കടല്‍ മാര്‍ഗമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുക, തീരമേഖലയില്‍ ഉണ്ടാകുന്ന കടല്‍ ദുരന്തങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുക, എന്നിവ ലക്ഷ്യമാക്കിയാണ് പുതിയ എയര്‍സ്ട്രിപ്പിന് കേന്ദ്രം അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ അത്യാധുനിക വിമാനങ്ങളായ ഡോണിയര്‍, ചേതക് ഹെലികോപ്ടര്‍, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ എന്നിവയാണ് എയര്‍ സ്ക്വാഡ്രനിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. പിന്നീട് ഡോണിയര്‍ വിമാനങ്ങള്‍കൂടി എത്തിക്കാനായിരുന്നു തീരുമാനം. വിമാനത്താവളത്തില്‍ തീരസംരക്ഷണ സേനയുടെ ഉപ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജില്ലയിലെയും കൊല്ലം ജില്ലയിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷ ലഭിക്കുമായിരുന്ന പദ്ധതിയാണ് ചില കേന്ദ്രങ്ങളുടെ അനാസ്ഥ കാരണം നീളുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.