ആറ്റിങ്ങല്‍: യൂറോപ്പില്‍നിന്നുള്ള പരിസ്ഥിതി വിദഗ്ധര്‍ നഗരസഭ സന്ദര്‍ശിച്ചു. നിലവില്‍ നഗരസഭയില്‍ നടപ്പാക്കുന്ന വിവിധ മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കാനും ആറ്റിങ്ങലിന്‍െറ പാരിസ്ഥിതിക സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ കണ്ടത്തൊനും നൂതന വേസ്റ്റ് മാനേജ്മെന്‍റ് സംവിധാനങ്ങള്‍ പരിചയപ്പെടുത്താനുമായാണ് സന്ദര്‍ശനം. പാരിസ് ഉടമ്പടി നടപ്പാക്കുന്നതിന്‍െറ ഭാഗമായി അന്തരീക്ഷ മലിനീകരണം കുറക്കാനുതകുന്ന സംസ്കരണ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നു. കേരള സംസ്ഥാന ശുചിത്വ മിഷന്‍െറ നിര്‍ദേശപ്രകാരമായിരുന്നു സംഘത്തിന്‍െറ സന്ദര്‍ശനം. മാലിന്യത്തെ ഗ്യാസാക്കി മാറ്റി ഉപയോഗിക്കുന്ന സംസ്കരണ സംവിധാനത്തെ സംഘം പരിചയപ്പെടുത്തി. ഇതര പദ്ധതികളും വിശദീകരിച്ചു. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും ഒരു ബുദ്ധിമുട്ടും കൂടാതെ നടപ്പാക്കാന്‍ കഴിയുന്നതാണ് ഗ്യാസിഫിക്കേഷന്‍ പദ്ധതിയെന്ന് പറഞ്ഞു. ഇതര പദ്ധതികളില്‍നിന്ന് ലഭിക്കുന്നതിന്‍െറ നാലിരട്ടി വൈദ്യുതി ഈ പദ്ധതിയില്‍നിന്ന് കിട്ടും. എസിയാന്‍ബാന്‍ ആണ്ടറു (സ്പെയിന്‍), ഡോ. അമീര്‍ ഹുസൈന്‍ അഹമ്മദി (സ്പെയിന്‍), മുസ്തഫാ മുഹമ്മദ്, കെ. സതീഷ് കുമാര്‍, എസ്.കെ. പ്രദീപ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപിന്‍െറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ആര്‍.എസ്. രേഖ, സെക്രട്ടറി ഇന്‍ ചാര്‍ജ് ജി. റാണി, കൗണ്‍സിലര്‍മാരായ ജി. തുളസീധരന്‍ പിള്ള, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി. അലക്സാണ്ടര്‍, കാസര്‍കോട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി സെക്രട്ടറി കെ. മോഹന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.