ആറ്റിങ്ങല്‍: ചിട്ടിയുടെ പേരില്‍ നിരവധിപേരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. ഇടയ്ക്കോട് ഊരുപൊയ്ക ലക്ഷം വീട്ടില്‍നിന്ന് അവനവഞ്ചേരി കൊച്ചാലുംമൂട് ശ്രീഭവനില്‍ വാടകക്ക് താമസിക്കുന്ന ജയന്‍ (33) ആണ് പിടിയിലായത്. ഇയാളും കൂട്ടാളിയായ അനീഷും ചേര്‍ന്ന് അവനവഞ്ചേരിയില്‍ എ.ജെ എന്‍റര്‍പ്രൈസസ് എന്ന പേരില്‍ ചിട്ടിക്കമ്പനി നടത്തുകയായിരുന്നു. നറുക്ക് വീണിട്ടും പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് നാലുപേര്‍ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പിനിരയായവരില്‍ കൂടുതലും സ്ത്രീകളാണെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ആറ്റിങ്ങല്‍ സി.ഐ എം. അനില്‍കുമാറിന്‍െറ നിര്‍ദേശ പ്രകാരം എസ്.ഐ ബി. ജയന്‍, ഗ്രേഡ് എസ്.ഐ ജയകുമാര്‍, സി.പി.ഒമാരായ ജോയി, അജിത, ശ്രീലത എന്നിവരാണ് ജയനെ അറസ്റ്റ് ചെയ്തത്. അനീഷ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.