കഴക്കൂട്ടം: ദേശീയപാതയില്‍ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമായിട്ടും അധികൃതര്‍ക്ക് നിസ്സംഗത. കഴക്കൂട്ടം മുതല്‍-കണിയാപുരം വരെയുള്ള ഭാഗത്താണ് റോഡ് തകര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത്. ചെറിയ മഴ മതി ദിവസങ്ങളോളം റോഡ് വെള്ളത്തിലാകാന്‍. രണ്ടു വര്‍ഷം മുമ്പ് കഴക്കൂട്ടം മുതല്‍-വെട്ടുറോഡ് വരെ വീതി കൂട്ടുകയും വണ്‍വേ സമ്പ്രദായം നിലവില്‍ വരുകയും ചെയ്തു. എന്നാല്‍ ഓട നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചില്ല. മുമ്പ് വെള്ളക്കെട്ടും കുഴികളും കാരണം മണിക്കൂറുകളോളം ഗതാഗത സ്തംഭനവും പതിവായിരുന്നു. എന്നാല്‍ പാതക്ക് വീതി കൂട്ടിയതോടെ ഇവക്ക് പരിഹാരമായി. ഇപ്പോള്‍ വീതി കൂട്ടി ടാര്‍ ചെയ്ത ഭാഗം തകര്‍ന്നതാണ് റോഡ് കുളമാകാന്‍ കാരണം. അടിയന്തരമായി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.