10 ലിറ്റര്‍ ചാരായവും 313 ലിറ്റര്‍ സ്പിരിറ്റും പിടികൂടി

ആര്യനാട്: വാഹനപരിശോധനക്കിടെ എക്സൈസ് 10 ലിറ്റര്‍ ചാരായം പിടികൂടി. തുടര്‍ന്നുനടന്ന പരിശോധനക്കിടെ 313 ലിറ്റര്‍ സ്പിരിറ്റും പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ആര്യനാട് പാലൈക്കോണത്ത് വാഹനപരിശോധനക്കിടെയാണ് സ്കൂട്ടറില്‍ കടത്തിയ 10 ലിറ്റര്‍ ചാരായവുമായി പറണ്ടോട് മലയംതേരി തടത്തരികത്ത് വീട്ടില്‍ (തുഷാരാഭവനില്‍) അരുണ്‍കുമാര്‍ (30), മലയംതേരി മുസ്ലിംപള്ളിക്ക് സമീപം അബ്ബാസ് എന്ന ബിജുലാല്‍ (27) എന്നിവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഒന്നാംപ്രതി അരുണ്‍കുമാറിന്‍െറ മലയംതേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ സ്പിരിറ്റ് ശേഖരം ഉണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് അവിടെ നടത്തിയ പരിശോധനയില്‍ 32 ലിറ്റര്‍ വീതംകൊള്ളുന്ന 10 കന്നാസുകളിലായി 313 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു. ഇവര്‍ക്ക് സ്പിരിറ്റ് എത്തിക്കുന്ന ആര്യനാട് കൊക്കോട്ടേല കൂടല്‍ഭാഗം തടത്തരികത്ത് വീട്ടില്‍ അപ്പ ബാബു എന്നസുരേഷ് ബാബുവിനെയും(45) പിടികൂടി. ഇയാള്‍ മുമ്പും നിരവധി സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്‍ഡ്് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ എ. നാസറുദ്ദീന്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ എസ്. അനില്‍കുമാര്‍, ബി. നവാസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ. ശ്രീകുമാര്‍, സനല്‍കുമാര്‍, ജി.വി. ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.