വള്ളക്കടവ്: ജില്ലാ പഞ്ചായത്തിന്‍െറ കീഴില്‍ വള്ളക്കടവ് ബംഗ്ളാദേശില്‍ സ്ഥിതിചെയ്യുന്ന തെങ്ങിന്‍തൈ ഉല്‍പാദനകേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കൃഷിവകുപ്പിന്‍െറ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തത്തെിയിട്ടുണ്ട്. പ്രതിഷേധത്തെതുടര്‍ന്ന് തല്‍ക്കാലം പിന്‍വലിഞ്ഞ അധികൃതര്‍ രഹസ്യമായി സ്ഥാപനം അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഇവിടം ഒഴിപ്പിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്. ഇതിനുപിന്നില്‍ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അഞ്ചരയേക്കറുണ്ടായിരുന്ന തെങ്ങിന്‍തൈ ഉല്‍പാദനകേന്ദ്രത്തില്‍നിന്ന് വിമാനത്താവളവികസനത്തിനായി പലഘട്ടങ്ങളിലായി നാല് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ എറ്റെടുത്തിരുന്നു. ബാക്കി ഒന്നര എക്കര്‍ സ്ഥലത്താണ് ഉല്‍പാദനം നടന്നുവരുന്നത്. ഇവിടെ നിന്ന് 39 സെന്‍റ് സ്ഥലം കൂടി വിമാനത്താവള വികസനത്തിന് ആവശ്യമാണന്ന് മുമ്പ് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരം ഇത്രയും സ്ഥലം ഒഴിപ്പിച്ചിട്ടാണ് തെങ്ങിന്‍തൈ ഉല്‍പാദനം നടന്നുവരുന്നത്. എന്നാല്‍, ഒന്നര ഏക്കര്‍സ്ഥലം പൂര്‍ണമായും വിട്ടുകൊടുത്ത് കേന്ദ്രം പൂട്ടാനാണ് ശ്രമം. വര്‍ഷംതോറും 40000 വിത്തുതേങ്ങകളാണ് തെങ്ങിന്‍തൈകളാക്കി ഇവിടെ നിന്ന് വിവിധ കൃഷിഭവനുകളിലേക്ക് അയക്കുന്നത്. ഇതിനുപുറമേ വിവിധയിനം പച്ചക്കറികള്‍ നട്ടുവളര്‍ത്തി വിത്താക്കിയും കൃഷിഭവനുകളില്‍ വിതരണം ചെയ്യാറുണ്ട്. ജില്ലാ പഞ്ചായത്തിന്‍െറ ഓരോ കണക്കെടുപ്പിലും ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തെയാണ് കൃഷിവകുപ്പ് പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.