വിതുര: മലയടി ചിറ്റിപ്പാറയിലെ അപകടകരമായ ഭാഗം പൊട്ടിച്ചുമാറ്റാന്‍ നെടുമങ്ങാട് തഹസില്‍ദാര്‍ ഉത്തരവിട്ടു. ഏതാനുംദിവസം മുമ്പ് പാറയുടെ ഒരുഭാഗം അടര്‍ന്ന് താഴേക്ക് പതിച്ച് കൃഷിനാശമുള്‍പ്പെടെ സംഭവിച്ചിരുന്നു. ഇതോടെ ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാറയുടെ അടിവാരത്ത് താമസിക്കുന്നവര്‍ ഭീതിയിലായിരുന്നു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് സ്ഥലം സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തഹസില്‍ദാറുടെ നടപടി. പരുത്തിപ്പള്ളി വനം റെയ്ഞ്ചിലെ ചൂളിയാമല സെക്ക്ഷന്‍ പരിധിയിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്. വനംവകുപ്പിന് നല്‍കിയ ഉത്തരവില്‍ പൊട്ടിക്കല്‍ ദൗത്യം നടത്തുന്ന സമയത്ത് പ്രദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏറെ ഉയരത്തില്‍ അന്തരീക്ഷത്തിലേക്ക് നീണ്ടുനില്‍ക്കുന്ന ചിറ്റിപ്പാറ വിദൂരകാഴ്ചയില്‍തന്നെ ഭീതിജനിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.