ആറ്റിങ്ങല്‍: ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളുന്നതിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. ആറ്റിങ്ങല്‍ കൊടുമണ്‍ മീമ്പാട്ട് ശിവക്ഷേത്രത്തിന് സമീപമാണ് മാലിന്യംതള്ളല്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ക്ഷേത്രത്തിന് പിറകുവശത്തെ സ്ഥലത്ത് രാത്രിയില്‍ വാഹനങ്ങളിലത്തെിയാണ് മാലിന്യം കൊണ്ടിടുന്നത്. രോഗബാധ ഭീഷണി ഉയര്‍ത്തുന്നതിന് മാലിന്യ നിക്ഷേപം കാരണമായിട്ടുണ്ട്. ദുര്‍ഗന്ധം കാരണം ആഹാരം പാകം ചെയ്ത് കഴിക്കുന്നതിന് പോലും സാധിക്കുന്നില്ളെന്ന് സമീപവാസികള്‍ പറയുന്നു. ഈ പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടനിലയിലാണ്. മാലിന്യം തള്ളാനത്തെുന്ന സംഘങ്ങള്‍ സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തെരുവുവിളക്കുകള്‍ ഇല്ലാത്തത് രാത്രിയിലെ മാലിന്യം കൊണ്ടിടുന്നതിന് ഇവര്‍ക്ക് സഹായകമാകുന്നു. തെരുവ് നായ്ക്കളുടെ കേന്ദ്രമായും പ്രദേശം മാറി. സംഭവത്തില്‍ ഉത്തരവാദികളെ കണ്ടത്തെി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ഗോപിനാഥപിള്ളയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.