പൊലീസിനെ ആക്രമിച്ച മൂന്നുപേര്‍ പിടിയില്‍

വിഴിഞ്ഞം: എസ്.ഐയെയും എക്സൈസ് സംഘത്തെയും ആക്രമിച്ച കേസിലെ മൂന്നുപേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പ്രതികള്‍ പിടിയിലായത് കടക്കുള്ളില്‍ മദ്യപിക്കാന്‍ സൗകര്യം നല്‍കാത്തതിനെ തുടര്‍ന്ന് ഉടമ ശശിധരനെ ആക്രമിച്ച് കട അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍. അടിമലത്തുറ പുറമ്പോക്കുപുരയിടത്തില്‍ കരാട്ടേ വര്‍ഗീസ് എന്ന വര്‍ഗീസ് (37), കൂട്ടുപ്രതികളായ പുല്ലുവിള പള്ളം പഴയതുറ പുരയിടത്തില്‍ ഷിബു (25), പുല്ലുവിള പള്ളം പെട്രോള്‍ പമ്പിനു സമീപം പഴയതുറ പുരയിടത്തില്‍ ജോയി (25) എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞം സി.ഐ ജി. ബിനു, എസ്.ഐ പ്രദീപ് എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി വര്‍ഗീസ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരംകുളം എസ്.ഐ ചന്ദ്രസേനനെ 2013 മാര്‍ച്ച് 11ന് ആക്രമിച്ച കേസിലും അടിമ ലത്തുറ ഭാഗത്ത് അനധികൃത മദ്യവില്‍പന നടക്കുന്നെന്നറിഞ്ഞ് പരിശോധക്കത്തെിയ നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതികളായ ഇവര്‍ മുങ്ങിനടക്കുകയായിരുന്നു. തുടര്‍ന്നാണ് ഉടമയെ ആക്രമിച്ച് കടയടിച്ചുതകര്‍ക്കാന്‍ ഇന്നലെ ശ്രമം നടത്തിയത്. റോഡില്‍ ഭീകരാന്തരീക്ഷവും സംഘം സൃഷ്ടിച്ചു. തുടര്‍ന്ന് മൂവരെയും പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉടമയെ ആക്രമിച്ച് കട അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചതിലും കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.