തൃശൂർ: മലബാറിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള പവർഗ്രിഡ് കോർപറേഷെൻറ 2000 മെഗാവാ ട്ട് വൈദ്യുതി കേബിൾ (എച്ച്.വി.ഡി.സി) സ്ഥാപിക്കാനുള്ള പണിക്കായി ഫെബ്രുവരി, മാർച്ച് മാസങ ്ങളിൽ തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ 15 ദിവസം പകൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. തൃശൂർ ഭാഗത്തുനിന്ന് കുതിരാൻ വഴി പാലക്കാട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഒഴികെയുള്ള ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവക്കാണ് രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ നിയന്ത്രണം. ഇത്തരം വാഹനങ്ങൾ കുതിരാൻ ഒഴിവാക്കി ചേലക്കര വഴി പാലക്കാട്ടേക്ക് തിരിച്ചുവിടും. ആംബുലൻസ്, അടിയന്തര വാഹനങ്ങൾ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. പാലക്കാട്ടുനിന്ന് കുതിരാൻ വഴി തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടാവില്ല. 30 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കും.
സംസ്ഥാന ഊർജ വകുപ്പ് സെക്രട്ടറി ബി. അശോക്, പവർഗ്രിഡ് സി.ഇ.ഒ എ.കെ. മിശ്ര, സി.ജി.എം പി. ജയചന്ദ്രൻ, കലക്ടർ എസ്.ഷാനവാസ് എന്നിവർ ഞായറാഴ്ച കുതിരാനിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് തീരുമാനം. പാലക്കാട്, എറണാകുളം ജില്ല കലക്ടർമാരെ ഇക്കാര്യം അറിയിച്ചതായി അശോക് അറിയിച്ചു. എറണാകുളം, തൃശൂർ ഭാഗങ്ങളിൽനിന്നുള്ള കാറുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, എൽ.പി.ജി ടാങ്കറുകൾ, എമർജൻസി വാഹനങ്ങൾ തുടങ്ങിയവ ഗതാഗത നിയന്ത്രണം കണക്കാക്കി യാത്ര ക്രമീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സ്ഥലപരിശോധനയുടെ ഭാഗമായി കുതിരാൻ തുരങ്കവും സംഘം സന്ദർശിച്ചു. ഇക്കാലയളവിൽ തുരങ്കത്തിലൂടെ വാഹനം കടത്തിവിടാനുള്ള സാധ്യത പരിശോധിച്ച ഇവർ ഇക്കാര്യം സംസ്ഥാന സർക്കാറിെൻറ പരിഗണനക്കായി സമർപ്പിക്കും. നിയന്ത്രണത്തിന് മുന്നോടിയായി ഈ മാസം 28, 29 തീയതികളിൽ പ്രദേശത്ത് മോക്ഡ്രിൽ നടത്തുമെന്ന് കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.
പൊലീസ്, നാഷനൽ ഹൈവേ അതോറിറ്റി, ഗതാഗത വകുപ്പ് തുടങ്ങിയവർക്ക് ഇതിനുള്ള നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.