ചാലക്കുടി: ചാലക്കുടിക്കടുത്ത് മേലൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്കേറ്റു. വീടിന് കേടുപാടുകൾ സംഭവിച്ചു. പൂലാനി നിലംപതിയിൽ കുവ്വക്കാടൻ വേലായുധെൻറ മകൻ സുബ്രഹ്മണ്യനാണ് (49) പൊള്ളലേറ്റത്. ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് അപകടം. ഇവരുടെ വീടിന് പുറത്തെ തൊഴുത്തും അടുപ്പുപുരയും ഒരുമിച്ചുള്ള ഭാഗത്തായി തീപിടിത്തമുണ്ടായതാണ് അപകടത്തിന് കാരണം.
അവിടെയാണ് സ്റ്റൗവും ഗ്യാസ് സിലിണ്ടറും സ്ഥാപിച്ചിരുന്നത്. എന്നാൽ അടുപ്പിലെ തീ അണയ്ക്കാൻ മറന്നതിനെ തുടർന്ന് തീ ഷെഡിലേക്ക് പടരുകയായിരുന്നു. ഷെഡിന് തീപിടിച്ച വിവരം പുലർച്ചെ 3.30നാണ് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് സുബ്രഹ്മണ്യൻ തൊഴുത്തിലെ പശുവിെൻറ കയർ മുറിച്ചു കളഞ്ഞ് അവയെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെ സിലിണ്ടറിെൻറ സമീപത്ത് തീ പടർന്നു. ഉടൻ അടുത്ത വീട്ടിൽ നിന്നും െപെപ്പ് ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുമ്പോൾ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പശുക്കൾക്കും പരിക്കേറ്റു. സുബ്രഹ്മണ്യെൻറ വീടിെൻറ ചില്ലുകളും തകർന്നിട്ടുണ്ട്. വീട്ടുപകരണങ്ങളും തകർന്നു. കൂടാതെ പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ അടുത്ത വീടിെൻറ ജനൽചില്ലുകളും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.