അതിരപ്പിള്ളി: പ്രളയത്തില്‍ കേട്പാട് സംഭവിച്ച വെറ്റിലപ്പാറ പാലത്തിെൻറ അറ്റകുറ്റ പ്പണി നിർത്തി കരാറുകാരന് അപ്രത്യക്ഷനായി. 1.84 കോടി രൂപ ചെലവിലാണ് അറ്റകുറ്റപ്പണി. കര ാറുകാരന് ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്ത്തിയാക്കിയിട്ടില്ലത്രെ. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിലേക്കുള്ള പ്രധാനപ്പെട്ട പാലമാണിത്. വിനോദസഞ്ചാരികള്‍ക്ക് ഇത് ദുരിതമാകും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തിരിച്ചടി നേരിട്ട അതിരപ്പിള്ളി വിനോദസഞ്ചാരമേഖലയ്ക്ക് വലിയ തിരിച്ചടിയുമാകും. അസൗകര്യം മൂലം യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കാര്യമായ തോതിലുള്ള കുറവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. എറണാകുളം-തൃശൂര്‍ ജില്ലകളെ ബന്ധപ്പെടുത്തുന്ന വെറ്റിലപ്പാറ പാലം പൊതുമരാമത്ത് വകുപ്പിേൻറതാണ്. 2018ലെ പ്രളയത്തില്‍ ഒഴുകിയെത്തിയ വന്മരങ്ങള് തുടർച്ചയായി ഇടിച്ചാണ് പാലത്തിെൻറ സ്പാനുകളിലൊന്ന് സ്ഥാനം തെറ്റിയത്.
പാലം ചെറുതായി വളഞ്ഞു. കൈവരികളും ടാറിങും തകർന്നു. നടപ്പാതയിലെ ടൈലുകള്‍ ഇളകി. പുഴയിലേക്കുള്ള ചവിട്ടുപടികള്‍ ഇടിഞ്ഞു. അപകടാവസ്ഥ പരിഗണിച്ച് പാലത്തിലൂടെ വാഹനങ്ങള്‍ കടക്കുന്നതിന് നിയന്ത്രണം ഉണ്ട്. എന്നാല്‍ കാറുകളും മറ്റും അപകടാവസ്ഥ ശ്രദ്ധിക്കാതെ ഇതുവഴി കടന്നുപോകുന്നുണ്ട്. അതോടൊപ്പം തന്നെ ടൂറിസ്റ്റ് ബസുകളും കടന്നുപോകുന്നത് ഗുരുതരമായ സുരക്ഷാപ്രശ്നം ഉണ്ടാക്കുന്നു. ചാലക്കുടി വഴി അതിരപ്പിള്ളിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുഴയുടെ അപ്പുറത്തെ ഏഴാറ്റുമുഖവും പ്രകൃതിഗ്രാമവുമെല്ലാം കാണാന്‍ വെറ്റിലപ്പാറ പാലം വഴി കടന്നുപോകണം. വെറ്റിലപ്പാറ പാലം തുറന്നുകൊടുത്തതിനു ശേഷം തെക്ക് നിന്ന് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ അതിരപ്പിള്ളിയിലേക്കു വരുന്നത് ഇതുവഴിയാണ്. ഇവര്‍ക്ക് ചാലക്കുടി വരാതെ അതിരപ്പിള്ളിയിൽ എത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.