വാടാനപ്പള്ളി: വാടാനപ്പള്ളി -തൃശൂർ റോഡിൽ മത്സ്യ ലേല മാർക്കറ്റിന് സമീപത്തെ വളവിൽ അപ കടങ്ങൾ വർധിച്ചു. ബസുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണം. വ്യാഴാഴ്ച രാവിലെ രണ ്ട് ബസുകൾ കൂട്ടിയിടിച്ച് 37 പേർക്കാണ് പരിക്കേറ്റത് ഒടുവിലെ അപകടമാണ്. നേരത്തെ ഇവിട മത്സരയോട്ടം നടത്തിയ ബസുകളിൽ ഒന്ന് ബൈക്കിൽ ഇടിച്ച് രണ്ട് പേരാണ് മരിച്ചത്.
മറ്റൊരു അപകടത്തിൽ കണ്ടശാംകടവ് സുരേഷ് ഹോട്ടൽ ഉടമയും മരിച്ചിരുന്നു. ഒരാഴ്ച മുമ്പ് കാർ ബൈക്കിൽ ഇടിച്ച് പറമ്പിലേക്ക് പാഞ്ഞുകയറി. ഗതാഗതക്കുരുക്കിൽപ്പെടുമ്പോഴാണ് ബസുകൾ സമയം പാലിക്കാൻ പായുന്നത്. തൃശൂർ റോഡാണെങ്കിൽ വീതി കുറവാണ്. ഇതാണ് ഗതാഗതക്കുരുക്ക് പതിവാകുന്നത്. ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞിട്ടും റോഡ് വികസനം നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.