ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഗോപിയെ (62) കാട്ടൂർ പൊലീസ് ചോറ്റാനിക്കരയിൽനിന്ന് അറസ്്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരവും പുതിയ നിയമമായ 376 (എ.ബി) വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിന് ശേഷം ഇയാൾ മൊബൈൽ ഫോൺ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതി കലൂരും കടവന്ത്രയിലും മറ്റും കെട്ടിട നിർമാണ പണിക്കാരുടെ സഹായി ആയി ജോലി ചെയ്ത് വരികയായിരുന്നു. പ്രതിയെ തിങ്കളാഴ്ച തൃശൂർ പോക്സോ കോടതിയിൽ ഹാജരാക്കും. എസ്.െഎ ഇ.ആർ. ബൈജു, എ.എസ്.െഎ സജീവ്കുമാർ, സി.പി.ഒ ജോബി വർഗീസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.