ചാവക്കാട്: രാത്രി വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവാവിന് മർദനമേറ്റ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ചാവക്കാട് തെക്കഞ്ചേരി പേനകത്ത്് ഷാമോനെയാണ് (32) ചാവക്കാട് എസ്.ഐ എം.കെ. രമേഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്്. കേസിൽ രണ്ടുപേരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. പാലയൂർ കണ്ണികുത്തി പള്ളിക്ക് സമീപത്തെ വിവാഹവീട്ടിൽനിന്ന് സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരുമനയൂർ രായംമരക്കാർ മൂത്തേടത്ത് നിഷാദിനെ (37) തടഞ്ഞുനിർത്തി മർദിച്ച കേസിലാണ് നടപടി. 20ന് രാത്രി 11.45-നാണ് സംഭവം. എ.എസ്.ഐ അനിൽ മാത്യു, ജൂനിയർ എസ്.ഐ മുഹമ്മദ് റഫീഖ്, എ.എസ്.ഐ ബാബുജി, സീനിയർ സി.പി.ഒമാരായ അനീഷ്, സുമേഷ്, ഗിരീശൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.