ചാലക്കുടി െറയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട്: വീടുകളിലേക്ക് വെള്ളം കയറി

ചാലക്കുടി: കനത്ത മഴയില്‍ ചാലക്കുടിയില്‍ ഗതാഗതം തടസ്സപ്പെട്ടു. കനാലിന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. പള്ളിക്കനാലിെൻറ ഭാഗത്താണ് വെള്ളം ഉയര്‍ന്ന് വീടുകളിലേക്ക് കയറിയത്. കനാല്‍ മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. െറയില്‍വേ അടിപ്പാതയിലാണ് ഞായറാഴ്ച രാവിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടത്. പടിഞ്ഞാറേ ചാലക്കുടിയും സൗത് ജങ്ഷനും തമ്മിെല ബന്ധം ഇതോടെ തടസ്സപ്പെട്ടു. അടിപ്പാതയുടെ െഡ്രയിനേജ് സംവിധാനം അടഞ്ഞുപോയതുകൊണ്ടാണ് വെള്ളക്കെട്ടിനിടയാക്കിയത്. നഗരസഭ അധികൃതര്‍ മണ്ണുമാന്തിയുമായി വന്ന് അഴുക്കുകള്‍ നീക്കിയതോടെയാണ് വെള്ളം ഒഴിഞ്ഞുപോയത്. ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകീട്ട് മഴ ശക്തമായതോടെ താഴ്ന്ന പ്രദേശമായ ഇവിടേക്ക് വെള്ളം ഒഴുകിയെത്തുകയായിരുന്നു. അഴുക്കുചാലിലെ വെള്ളവും അടിപ്പാതയിലേക്ക് വരുകയായിരുന്നു. െഡ്രയിനേജ് മാലിന്യം വന്ന് അടഞ്ഞതോടെ നേരം വെളുത്തപ്പോഴേക്കും അടിപ്പാതയില്‍ എട്ടടിയോളം ഉയരത്തില്‍ വെള്ളം നിറഞ്ഞു. ചാലക്കുടി നഗരത്തെയും പടിഞ്ഞാേറ ചാലക്കുടിയെയും ബന്ധിപ്പിക്കുന്നതാണ് െറയില്‍വേ അടിപ്പാത. നിരവധി ജനകീയ സമരങ്ങള്‍ക്കുശേഷമാണ് 40 ലക്ഷം രൂപ ചെലവില്‍ അഴുക്കുചാൽ നിര്‍മിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.