കൊച്ചി: തൃശൂരിൽ എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ അയ്യന്തോൾ സ്വദേശിയായ അഭിഭാഷകൻ വി.ആർ. ജ്യോതിഷിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആവശ്യപ്പെടുേമ്പാൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് അനിവാര്യമാണെങ്കിൽ 25,000 രൂപ ബോണ്ടിെൻറ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കാനും കോടതി നിർദേശിച്ചു. നേരേത്ത ഹരജി പരിഗണിക്കെവ ഒാക്ടോബർ 12 വരെ ഹരജിക്കാരെൻറ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. തൃശൂരിലെ ഒരു മാളില്‍ കാര്‍ ഹോണ്‍ മുഴക്കിയതിെൻറ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് എന്‍ജിനീയറെ മര്‍ദിക്കാന്‍ ജ്യോതിഷ് ക്വട്ടേഷന്‍ നല്‍കിയെന്നും ഇതനുസരിച്ച് തൃശൂര്‍ സ്വദേശികളായ സാബു, അജീഷ് എന്നിവര്‍ ഇരുമ്പുവടികൊണ്ട് എന്‍ജിനീയറുടെ കൈ തല്ലിയൊടിച്ചെന്നുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.