മുസാഫരിക്കുന്നിൽ മണ്ണിടിച്ചിൽ; വീടുകൾ അപകടാവസ്ഥയിൽ

കരൂപ്പടന്ന: കനത്തമഴയിൽ മുസാഫരിക്കുന്നിൽ വീണ്ടും മണ്ണിടിഞ്ഞു. തെക്കുംകര വില്ലേജിൽ ഉൾപ്പെടുന്ന പോക്കാക്കില്ലത്ത് ജാഫറിെൻറ വീടിനോട് ചേർന്ന ഭാഗത്ത് സുരക്ഷക്കായി സ്ഥാപിച്ച സ്ലാബ് ഉൾപ്പെടെയാണ് ഇടിഞ്ഞത്. ഇതോടെ വീടും അപകട ഭീഷണിയിലായി. ഇടിഞ്ഞ മണ്ണും കല്ലുമെല്ലാം ചീനിക്കാപ്പുറത്ത് ഹംസയുടെ പുരയിടത്തിലേക്കാണ് വീണത്. കൂടുതൽ ഇടിച്ചിലുണ്ടായാൽ ഹംസയുടെ വീടിനും തകർച്ച നേരിടും. ജാഫറിെൻറ കുടുംബത്തെ പെഴുംകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. വില്ലേജ് ഓഫിസർ പി.എം. ജമീല, വില്ലേജ്മാൻ ജോയ്സൻ എന്നിവർ സ്ഥലം സന്ദർശിച്ചു. വാർഡ് അംഗം സുലേഖ അബ്്ദുല്ലക്കുട്ടി, എം.എച്ച്. ബഷീർ, എം.ബി. സത്താർ എന്നിവർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.