ചിറ്റാർ: നിറതോക്കുമായി വനമേഖലയിൽ നായാട്ടു നടത്തിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയായ ഗു രുനാഥൻമണ്ണ് കിടങ്ങിൽ പ്രസന്നനാണ് (50) വനപാലകരുടെ പിടിയിലായത്. ഒന്നാം പ്രതി വയ്യാറ്റുപുഴ വില്ലുന്നിപ്പാറ ആശാരിപറമ്പിൽ വീട്ടിൽ എ.എസ്. സുകു (56) നേരേത്ത പിടിയിലായിരുന്നു. ചൊവ്വാഴ്ച രാവില വീടിനു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജനുവരിയി 18നാണ് ഒന്നാം പ്രതിയെ തോക്കുമായി വനപാലകർ പിടികൂടിയത്. ഗുരുനാഥൻമണ്ണ് ഡെപ്യൂട്ടി റേഞ്ചർ എസ്. രാജു, എസ്.എഫ്.ഒ എം.എ. ഷാജി, ബി.എഫ്.ഒമാരായ ജി. ബാലചന്ദ്രൻ, പ്രദീപ്, ആർ. രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.